This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Sunday, October 14, 2018

Test posting

Test Posting Test posting Test Posting Test posting Test Posting Test posting
Share:

Sunday, March 11, 2018

കുളത്തൂപ്പുഴ ടൗണ്‍ യു.പി.സ്‌കൂള്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി കെ.രാജു

നൂറ്റാണ്ട് പഴക്കമുള്ള കുളത്തൂപ്പുഴ ടൗണ്‍ യു.പി.സ്‌കൂള്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം. ......



Share:

Monday, September 21, 2015

പതിനാലായിരത്തോളം കിലോമീറ്ററുകൾ നിർത്താതെ പറക്കാനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്.

ന്യൂഡൽഹി∙ ലോകത്ത് ഏറ്റവുമധികം ദൂരം നിർത്താതെ പറക്കാൻ എയർ ഇന്ത്യ തയാറെടുക്കുന്നു. ഇന്ത്യയിലെയും യുഎസിലെയും ഐടി ഹോട്ട്സ്പോട്ടുകളായ ബെംഗളൂരുവിനെയും സാൻഫ്രാൻസിസ്കോയെയും ബന്ധിപ്പിച്ചുള്ള പതിനാലായിരത്തോളം കിലോമീറ്ററുകൾ നിർത്താതെ പറക്കാനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. ഈയാഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സിലിക്കൺ വാലി സന്ദർശിക്കുമ്പോൾ വിമാന സർവീസിന്റെ പ്രഖ്യാപനം ഉണ്ടാകും. സാൻഫ്രാൻസിസ്കോയിൽ നിന്ന് ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സർവീസുകളില്ല.
ഡൽഹിയിൽ നിന്നോ ബെംഗളൂരുവിൽ നിന്നോ ആയിരിക്കും വിമാനം പുറപ്പെടുന്നത്. മിക്കവാറും ബെംഗളൂരുവായിരിക്കും തിരഞ്ഞെടുക്കുക. നിർത്താതെ പറക്കുന്നതിനാൽ 17 - 18 മണിക്കൂറുകൾ എടുക്കും യാത്രയ്ക്ക്. എയർ ഇന്ത്യയ്ക്ക് ഏറ്റവും അഭിമാനകരമായ ഈ സർവീസുകൾ ആരംഭിക്കുന്നത് പുതിയ ചെയർമാനായ അശ്വനി ലോഹനിയുടെ നേതൃത്വത്തിലാണ്. കൂടാതെ, അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു നേരിട്ടുള്ള സർവീസും ആരംഭിക്കുമെന്നും എയർഇന്ത്യ അറിയിച്ചു. ബോയിങ് 777 - 200 ലോങ് റേഞ്ച് വിമാനമാണ് ഈ യാത്രയ്ക്ക് ഉപയോഗിക്കുകയെന്ന് എയർഇന്ത്യ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Share:

സിംഗിള്‍ കോറും ഡ്യുവല്‍ കോറും ക്വാഡ്‌കോറും കടന്ന് പ്രൊസസറുകള്‍ ഒക്ടാ കോറിലെത്തി നില്‍ക്കുന്നു.

സ്‌ക്രീന്‍ മുതല്‍ റാം വരെയുള്ള ഘടകങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് ഓരോ സ്മാര്‍ട്‌ഫോണ്‍ മോഡലും പുറത്തിറങ്ങുന്നത്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ കൂടിക്കൂടി ഇപ്പോള്‍ 4കെ ഡിസ്‌പ്ലേ വരെയായി. സിംഗിള്‍ കോറും ഡ്യുവല്‍ കോറും ക്വാഡ്‌കോറും കടന്ന് പ്രൊസസറുകള്‍ ഒക്ടാ കോറിലെത്തി നില്‍ക്കുന്നു. 

സ്മാര്‍ട്‌ഫോണിന്റെ ഹാര്‍ഡ്‌വേര്‍ മികവ് ഇങ്ങനെ അനുദിനം മുന്നേറുമ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്ന ഒന്നുണ്ട്; ബാറ്ററി ശേഷി. ഡിസ്‌പ്ലേ മിഴിവ് കൂടുമ്പോഴും പ്രൊസസര്‍ വേഗം ഇരട്ടിയാകുമ്പോഴുമൊക്കെ പാവം ബാറ്ററിയുടെ പണി കൂടുകയാണ്. അതിന്റെ ഫലമായി രാവിലെ ഫുള്‍ചാര്‍ജാക്കിയ ഫോണ്‍ പോലും വൈകുന്നേരമാകുമ്പോള്‍ 'ബാറ്ററി ലോ' കാട്ടുന്നത് പതിവ്. 

ഒരുതവണ ചാര്‍ജ് ചെയ്താല്‍ മൂന്നും നാലും ദിവസമൊക്ക സുഖമായി പ്രവര്‍ത്തിക്കുന്ന നോക്കിയ 1100 യുടെ കഥയൊക്കെ പഴമക്കാര്‍ പറയുമ്പോള്‍ അദ്ഭുതത്തോടെ കേട്ടിരിക്കാനേ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് കഴിയൂ. വമ്പന്‍ കമ്പനികള്‍ തലകുത്തി നിന്നിട്ടുപോലും 24 മണിക്കൂര്‍ നേരം ഫുള്‍ചാര്‍ജ് നില്‍ക്കുന്നൊരു സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. 

കൂടുതല്‍ ബാറ്ററി ആയുസ് സമ്മാനിക്കുന്ന സ്മാര്‍്ട്‌ഫോണുകളുടെ ഒരുനിര തന്നെ ചൈനീസ് കമ്പനിയായ ജിയോണി പുറത്തിറക്കിയിട്ടുണ്ട്. 'മാരത്തോണ്‍' എന്നു പേരിട്ടിരിക്കുന്ന ആ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടു. മാരത്തോണ്‍ എം4 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണില്‍ 5000 എം.എ.എച്ച്. ശേഷിയുള്ള ഭീമന്‍ ലി-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

440 മണിക്കൂര്‍ നേരത്തെ സ്റ്റാന്‍ഡ്‌ബൈയാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഫുള്‍ചാര്‍ജ് ചെയ്ത് ഒരിടത്തുവച്ച് പതിനെട്ടുദിവസങ്ങള്‍ക്ക് ശേഷം വന്നുനോക്കിയാലും ഫോണിന്റെ ചാര്‍ജ് തീര്‍ന്നിട്ടുണ്ടാവില്ലെന്നര്‍ഥം. 

Gionee Marathon M4

വെറുതെ സൂക്ഷിച്ചുവെക്കാനല്ലല്ലോ ഫോണ്‍ വാങ്ങുന്നത്. തുടര്‍ച്ചയായി ആളുകളോട് സംസാരിക്കലും വീഡിയോ കാണലും വെബ് ബ്രൗസിങുമൊക്കെ നടത്തിയാലും രണ്ടര ദിവസം ഇതിന്റെ ചാര്‍ജ് നിലനില്‍ക്കുമെന്ന് ജിയോണി കട്ടായം പറയുന്നുണ്ട്. 

ഫോണിലെ ബാറ്ററിയെ പവര്‍ബാങ്ക് പോലെ ഉപയോഗിക്കാവുന്ന സൗകര്യവുമുണ്ട്. അത്യാവശ്യം വേണമെങ്കില്‍ ഈ ബാറ്ററിയില്‍ നിന്ന് മറ്റ് ഫോണുകളിലേക്ക് ചാര്‍ജ് പകരാം. 

ബാറ്ററി ചാര്‍ജ് ലാഭിക്കാനായി പവര്‍ സേവിങ് മോഡും ഫോണിലുണ്ട്. അതിലേക്ക് മാറ്റിയാല്‍ സ്മാര്‍ട്‌ഫോണിന്റെ എല്ലാ സംവിധാനങ്ങളുമൊഴിവായി മാരത്തോണ്‍ എം4 ഒരു ഫീച്ചര്‍ ഫോണായി മാറും. ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനും മാത്രമേ പിന്നെ സാധിക്കൂ.

720X1280 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചിഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌ക്രീനിന്റെ പിക്‌സല്‍ സാന്ദ്രത 294 പി.പി.ഐ.

1.3 ഗിഗാഹെര്‍ട്‌സിന്റെ മീഡിയാടെക് ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. 

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷന്‍ അടിസ്ഥാനമാക്കിയുള്ള അമിഗോ 3.0 യൂസര്‍ ഇന്റര്‍ഫേസിലാണ് മാരത്തോണ്‍ എം4 പ്രവര്‍ത്തിക്കുന്നത്. 15,490 രൂപ മുടക്കിയാല്‍ ഈ ഫോണ്‍ വാങ്ങാനാകും.
Share:

എന്‍.എസ്.എസ്. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി

കോട്ടയം: എന്‍.എസ്.എസ്. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ മറ്റുള്ള സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള എസ്.എന്‍.ഡി.പി. യോഗത്തിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതിന് ആരെങ്കിലുമായി എന്‍.എസ്.എസ്. ചര്‍ച്ച നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സംവരണ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താതെ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകില്ല. അതിന് ആരെങ്കിലും ശ്രമിച്ചാല്‍ അതുമായി എന്‍.എസ്.എസ്. സഹകരിക്കില്ല-സുകുമാരന്‍ നായര്‍ പറഞ്ഞു
Share:

Sunday, September 20, 2015

തെക്കുഭാഗം ഗ്രാമപ്പഞ്ചായത്ത് - ചരിത്രം

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ബ്ളോക്കുപരിധിയിലാണ് തെക്കുഭാഗം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തുള്‍പ്പെടുന്ന ചവറ ബ്ളോക്കുപ്രദേശം ഓണാട്ടുകര കാര്‍ഷികമേഖലയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. ആകെ പതിമൂന്ന് വാര്‍ഡുകളാണ് തെക്കുംഭാഗം പഞ്ചായത്തിലുള്ളത്. 20.26 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള തെക്കുംഭാഗം പഞ്ചായത്ത് ചവറ ബ്ളോക്കിലെ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്താണ്. ഇത്രയും വിസ്തൃതിയുള്ള പഞ്ചായത്താണെങ്കില്‍ കൂടി മേല്‍പ്പറഞ്ഞ ബ്ളോക്കിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ളതും ഏറ്റവും കുറച്ചു ജനസംഖ്യയുള്ള രണ്ടാമത്തെ പഞ്ചായത്തുമാണ് തെക്കുംഭാഗം. വടക്കുഭാഗത്ത് ചവറ, തേവലക്കര എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മണ്‍റോത്തുരുത്ത് പഞ്ചായത്തും, തെക്കുഭാഗത്ത് തൃക്കരുവാ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നീണ്ടകര പഞ്ചായത്തുമാണ് തെക്കുംഭാഗം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ . 1978-ല്‍ തെക്കുംഭാഗം പഞ്ചായത്ത് രണ്ടായി വിഭജിച്ചാണ് നീണ്ടകര പഞ്ചായത്ത് രൂപീകരിക്കുന്നത്.
Share:

Saturday, September 19, 2015

സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്തലാക്കി.

പാലക്കാട്: തീവണ്ടികളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് ബുക്കിങ് കൗണ്ടറുകളില്‍നിന്ന്
സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്തലാക്കി.
  റെയില്‍വേ ബോര്‍ഡിന്റെ ഈ തീരുമാനം സപ്തംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍വന്നു. ബുക്കിങ് ഓഫീസുകളില്‍ ഇനി സാധാരണ ടിക്കറ്റുകള്‍ മാത്രമാവും വിതരണംചെയ്യുക. ദീര്‍ഘദൂര വണ്ടികളില്‍ പകല്‍സമയം ചീഫ് ബുക്കിങ് സൂപ്പര്‍വൈസറുടെ അനുമതിയോടെയാണ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. 

ഉയര്‍ന്ന ക്ലാസുകളിലേക്കും സ്ലീപ്പര്‍ ക്ലാസുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ക്ക് ടിക്കറ്റ് നല്‍കാവുന്ന സംവിധാനം ഇതോടെ ഇല്ലാതായി. സ്ലീപ്പര്‍ ടിക്കറ്റെടുത്ത് ദീര്‍ഘദൂര വണ്ടികളില്‍ കയറുന്നവര്‍ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റുകളില്‍ കയറി ടി.ടി.ഇ.മാരുമായും മറ്റ് യാത്രക്കാരുമായും തര്‍ക്കിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.  മുന്‍കൂര്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് സ്സീപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയന്ത്രണംവേണമെന്ന് റെയില്‍വേ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും  ഈ സൗകര്യം പൂര്‍ണമായി എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. 

പുതിയ നിയമമനുസരിച്ച് പെട്ടെന്ന് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് ഇനി സാധാരണ ടിക്കറ്റ് മാത്രമേ ലഭിക്കൂ. ഈ ടിക്കറ്റുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ടി.ടി.ഇ.മാരെ കണ്ടശേഷം സീറ്റ് ലഭ്യമാണെങ്കില്‍മാത്രമേ റിസര്‍വ്ഡ് കോച്ചുകളില്‍ കയറാനാവൂ. ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റിനാവശ്യമായ തുകകൂടി ഈ സമയം നല്‍കേണ്ടിവരും.
Share:

Definition List

Unordered List

Support